മുത്തശ്ശി
(വിജയന്‍
രാജപുരം)
ഇറയത്തിരിക്കുന്നു
മുത്തശ്ശി;
ചിരി
തൂകി
ഇവിടെയീ
വീടിൻ വെളിച്ചമായി
ഇരുളിലും
പകലിലും നിഴലായ് വെളിച്ചമായ്;
ഇഴചേർന്ന്
നമ്മുടെ കൂട്ടുകാരായ്.
ഇവർ
വെറും മുത്തശ്ശിയല്ല;
യീ
നമ്മളെ
യിരുളിൽ
നടത്തിയ വഴിവിളക്ക്
ഇവർ
പാഴ് മരമല്ല;
സ്നേഹാമൃതം
തീർത്ത
കനിവിന്റെ;
അറിവിന്റെ
കല്പവൃക്ഷം
കഥചൊല്ലി
കഥചൊല്ലി നമ്മേയുറക്കുവാൻ
അരികത്തു
താളം പിടിച്ചിരിക്കാൻ
കവിതപ്പഴം
വായിലലിയെടുത്തതിൻ
മധുരം
പകർന്നൊരെൻ കൂട്ടുകാരി!
ചറപറാ
മഴപെയ്ത്;
തൊടിയെല്ലാം
കടലാകെ -
യതിൽ
തോണി പായ്ക്കാൻ കൊതിച്ചിരിക്കേ
-
ഇലകോട്ടിപ്പണിതൊരു
കളിവഞ്ചി തന്നതെൻ
പ്രിയകൂട്ടുകാരിയി;
പടു
മുത്തശ്ശി.
മഴനനഞ്ഞിറയത്ത്
വന്നുകയറവേ
പഴിപറഞ്ഞമ്മ
വടിയെടുക്കേ -
അരുതെന്ന്
ചൊല്ലി;
തൻ
ഉടുമുണ്ടിനാലേ;
യെൻ
തല
തോർത്തി നൽകിയ കൂട്ടുകാരി
പല
പല നാടുകൾ താണ്ടി;
നാമൊരു
നാളിൽ
തറവാടു
വാതിൽക്കലെത്തി നിൽക്കേ;
വഴി
നോക്കി നിൽക്കുവാ;
നിറയത്തിരിക്കുവാ-
നവിടെ
വേണം എന്നും ഈ വെളിച്ചം.
അരികത്തു
വേണമീ മുത്തശ്ശി;
ചിരി
തൂകി
ഇവിടെയീ
വീടിൻ വെളിച്ചമായി
ഇരുളിലും
പകലിലും നിഴലായ് വെളിച്ചമായ്;
ഇഴചേർന്ന്
നമ്മുടെ കൂട്ടുകാരായ്.
No comments:
Post a Comment